10 June 2009

ഈജിപ്ത്: സ്വേഛാധിപത്യത്തിന്റെ നേര്‍ക്കാഴ്ചകള്‍




ജിപ്ത് സന്ദര്‍ശനം പണ്ടേ മനസ്സിലുള്ള ഒരാഗ്രഹമായിരുന്നു. അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയുടെ നാട്, ലോകത്തെ അമ്പതിലധികം വരുന്ന മുസ്ലിം രാഷ്ട്രങ്ങളില്‍ ഭൂമിശാസ്ത്രപരമായും ജനസംഖ്യാപരമായും രാഷ്ട്രീയമായും തന്ത്രപ്രധാനമായ രാജ്യം, ഫലസ്തീന്റെ അയല്‍രാഷ്ട്രം, ഇന്ന് ലോകത്തെങ്ങും പ്രകടമായിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക നവജാഗരണത്തിന്റെ മുഖ്യ ചാലകശക്തിയായ അല്‍ ഇഖ്വാനുല്‍ മുസ്ലിമൂന്‍ എന്ന ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആസ്ഥാനം തുടങ്ങി ഒട്ടനവധി പ്രത്യേകതകളുണ്ട് ഈജിപ്തിന് എന്നതായിരുന്നു കാരണം.

















ഫറോവയുടെയും മൂസയുടെയും നാട്. ഖലീഫ ഉമര്‍(റ) വിന്റെ ഭരണകാലത്ത് അംറുബ്നുല്‍ ആസ് (റ) വഴി ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്ന ഈജിപ്ത്. സൈനബ് (റ), അംറുബ്നുല്‍ ആസ്(റ) പോലുള്ളവര്‍ അന്ത്യവിശ്രമം കൊള്ളുന്ന നാട്. ഇമാം ശാഫിയുടെയും ഇമാം മുഹമ്മദ് അബ്ദുവിന്റെയും ജന്മദേശം. ഇമാം ഹസനുല്‍ ബന്നയുടെയും ശഹീദ് സയ്യിദ് ഖുത്വുബിന്റെയും കര്‍മ്മഭൂമി.
ോ ഈജിപ്ത്. അത്യാവശ്യം സാമ്പത്തിക സ്രോതസ്സുകളും സൈനിക ശേഷിയുമുണ്ട്. എല്ലാറ്റിനെക്കാളുമുപരിയായി മനുഷ്യ വിഭവശേഷിയുണ്ട്. 85 മില്യന്‍ മുസ്ലിംകളുള്ള രാജ്യമാണത്.
പക്ഷെ പലതുമുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഒന്നില്ല. ദിശാബോധവും നീതിസങ്കല്‍പവുമുള്ള നേതൃത്വം. ഉള്ളത് മുസ്ലിം ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഏകാധിപത്യം. മറ്റു മുസ്ലിം രാജ്യങ്ങളിലേക്ക് ഏകാധിപത്യത്തെ കയറ്റി അയക്കുന്ന രാജ്യം.
കൈറോയില്‍ ചെന്നിറങ്ങി തിരിച്ചുപോരുന്നതുവരെ കണ്ടുമുട്ടിയ സര്‍വമനുഷ്യരും -പണ്ഡിതനും സാധാരണക്കാരനും കൂലിവേല
ഈ ചരിത്ര പശ്ചാത്തലങ്ങളെയൊക്കെ മനസ്സില്‍ വച്ച് സന്ദര്‍ശനത്തിനെത്തുന്ന ഒരാളെ, പക്ഷെ, ഈജിപ്ത് തൃപ്തിപ്പെടുത്തുകയില്ല, തീര്‍ച്ച. ചരിത്രത്തില്‍ പല ദൌത്യങ്ങളും നിര്‍വഹിക്കും എന്നു പ്രതീക്ഷിക്കുന്ന ഒരു രാജ്യത്തിന്റെ ഇന്നത്തെ അനാഥത്വം നിങ്ങളെ നൊമ്പരപ്പെടുത്താതിരിക്കില്ല. ഇറാഖിന്റെ പതനശേഷം അറബ് ലോകത്ത് അല്‍പമെങ്കിലും നേതൃയോഗ്യതയുള്ള രാജ്യമാണ
ല്ലോക്കാരനും ടാക്സി ഡ്രൈവറുമൊക്കെ- ഈജിപ്ഷ്യന്‍ തെരുവോരങ്ങളിലെ സര്‍വ്വകാഴ്ചകളും മനസ്സിനെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു, സ്വേഛാധിപത്യം ഒരു രാഷ്ട്രത്തെ നശിപ്പിക്കുന്നത് ഇത്ര ഭീകരമായിട്ടായിരിക്കും എന്ന്. അഭിപ്രായ സ്വാതന്ത്യ്രം എന്നത് അമൂല്യമായ മൌലികാവകാശമാണ്, അതനുഭവിക്കാത്തവനേ അതിന്റെ വിലയറിയൂ എന്ന്. പറയാന്‍ തോന്നുന്നത് പറയാനാവാതെ, നിലപാടുകളെ അടക്കിപ്പിടിച്ചു കഴിയുന്ന ഒരു ജനതയുടെ നിസ്സഹായത ഇത്ര ദയനീയമായിരിക്കുമോ?
ഈജിപ്തിനുമേല്‍ എന്നും സ്വേഛാധിപത്യത്തിന്റെ നിഴല്‍ വീണു കിടപ്പുണ്ട്. ഇന്നും അതില്‍ നിന്നതിന് മുക്തമാവാനായിട്ടില്ല എന്നതാണ് ദുരന്തം. അല്‍ അഹ്റാം സ്ട്രീറ്റിലെ ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ കിടക്കുന്ന ഫറോവ ആ സ്വേഛാധിപത്യത്തിന്റെ നാള്‍വഴികള്‍ ഓര്‍മ്മിപ്പിച്ചു.
്നോട്ടുപോകാനായില്ലല്ലോ. ഹസനുല്‍ ബന്നയെ കൊന്ന ഫാറൂഖ് രാജാവിലൂടെ, സയ്യിദ് ഖുത്വുബിനെ കൊന്ന ജമാല്‍ അബ്ദുന്നാസറിലൂടെ, ഇസ്രാഈലുമായി രാജിയായ അന്‍വര്‍ സാദാത്തിലൂടെ അത് മുബാറകില്‍ എത്തിനി
"ഇന്ന്, നിന്റെ ജഡം മാത്രം നാം രക്ഷപ്പെടുത്തും. പിന്‍തലമുറകള്‍ക്ക് നീ ഒരു ദൃഷ്ടാന്തമാകേണ്ടതിന്. അധിക ജനവും നമ്മുടെ ദൃഷ്ടാന്തങ്ങളെക്കുറിച്ചു ബോധമില്ലാത്തവരാണെങ്കിലും'' (യൂനുസ്: 92).
അല്ലാഹു ചെങ്കടലില്‍ മുക്കിക്കൊന്ന റംസീസ് രണ്ടാമന്‍ ഖുര്‍ആന്റെ അമാനുഷികതയ്ക്ക് തെളിവായി, ദൃഷ്ടാന്തമായി മ്യൂസിയത്തില്‍ കിടക്കുന്നു. കടലില്‍ നിന്ന് കണ്ടെടുത്ത അസ്ഥികൂടം എന്ന് അടുത്തുതന്നെ കുറിച്ചുവച്ചിട്ടുണ്ട്. മറ്റു രാജാക്കന്മാരുടെ അസ്ഥികൂടങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഫറോവയുടേത്. വലിയ കൈകാലുകള്‍, ദീര്‍ഘകായന്‍. ഒരു ഏകാധിപതിയുടെ ശരീരഭാഷ ഇപ്പോഴും നിങ്ങള്‍ക്ക് ആ ഫോസിലുകളില്‍ നിന്ന് വായിച്ചെടുക്കാം.
ഫറോവയുടെ സ്വേഛാധിപത്യ യുഗത്തില്‍ നിന്ന് നൂറ്റാണ്ടുകള്‍ക്കു ശേഷവും മിസ്വ്ര്‍ രാജ്യത്തിന് മു
ന്നോല്‍ക്കുന്നു. ഇനി മകന്‍ ജമാല്‍ മുബാറക്കിനുവേണ്ടി കാത്തു നില്‍ക്കുന്നു. 1981 മുതല്‍ രാജ്യത്ത് അടിയന്തിരാവസ്ഥയാണ്. മുബാറകിന്റെതും മകന്റേതുമല്ലാത്ത ഒരു ചിത്രം തെരുവോരങ്ങളിലെവിടെയും നിങ്ങള്‍ക്കു കാണുക സാധ്യമല്ല. അവരുടെയല്ലാത്ത ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പോസ്ററും ബാനറുമില്ല. പ്രകടനങ്ങളും മുദ്രാവാക്യങ്ങളുമില്ല. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുണ്ട്, പക്ഷെ അവയൊക്കെയും മുബാറകിന്റെ അപദാനങ്ങള്‍ പുകഴ്ത്തുന്ന വെറും മെഗഫോണുകള്‍. ഇത്തരമൊരു രാജ്യത്ത് ഭരണാധികാരികള്‍ക്ക് എന്തും ചെയ്യാം. അതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു ഹുസ്നി മുബാറക്കിന്റെ ഭരണകൂടം. അവിടെ ഒരു ഭരണമുണ്ടെന്ന് നിങ്ങള്‍ക്ക് മനസ്സിലാവുക, അറസ്റുകളുടെയും സൈനികക്കോടതി വിധികളുടെയും വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ മാത്രം. അതല്ലാതെ ആ ഭരണകൂടത്തെ ജനങ്ങള്‍ ഒരിക്കലും അനുഭവിക്കുന്നില്ല. തകര്‍ന്നടിഞ്ഞ റോഡുകള്‍, ജീര്‍ണിച്ച കെട്ടിടങ്ങള്‍, 70 മോഡലുകള്‍ ടാക്സി കാറുകള്‍, ഭിക്ഷ യാചിക്കുന്ന പെണ്‍കുട്ടികളും ഉമ്മമാരും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇല്ല എന്നുതന്നെ പറയാം, അവശ്യവസ്തുക്കളുടെ വില കേരളത്തിലേതിനേക്കാള്‍ ഏതാണ്ടിരട്ടി. ലോകത്തിലെ തന്നെ വലിയ മുതലാളിമാരുണ്ട് ഈജിപ്തില്‍. എന്നാല്‍ ഉത്തരേന്ത്യന്‍ മുസ്ലിംകളെ അനുസ്മരിപ്പിക്കുന്ന പരമദരിദ്രരും ആ രാജ്യത്തുണ്ട്. സാമ്പത്തിക രംഗത്ത് കടുത്ത അന്തരം, വിവേചനം. ഉള്ള പൊതു മേഖല സ്ഥാപനങ്ങള്‍ അധികാരത്തിന്റെ തലപ്പത്തുള്ളവര്‍ സ്വകാര്യമുതലാളിമാര്‍ക്ക് വിറ്റ് കാശാക്കുന്നു. പൌരന്മാരില്‍ ഭൂരിഭാഗവും തൊഴില്‍ രഹിതര്‍. സര്‍ക്കാറുദ്യോഗം ലഭിച്ചിട്ടുള്ളവര്‍ പോലും ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ കഴിയാതെ നിസ്സഹായരായിക്കഴിയുന്നു. അത്രയും തുചഛമായ വേതനത്തിനു ജോലിചെയ്യുന്ന ഉദ്യോഗസ്ഥന്മാര്‍ ഭരിക്കുന്ന ഒരു രാജ്യം എങ്ങനെയിരിക്കും?!

അല്‍ അസ്ഹറിന്റെ നഷ്ട പ്രതാപം
ഈജിപ്തിലെ ഇസ്ലാമിക പ്രതാപത്തിന്റെ വിളംബരമായ അസ്ഹറിന്റെ പടികള്‍ കേറിയതും ഏറെ പ്രതീക്ഷയോടെയായിരുന്നു. പക്ഷെ, പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളില്‍ അസ്ഹര്‍ തൊപ്പിയിട്ടിരിക്കുന്ന 'മിസ്കീന്‍'മാരായ പണ്ഡിതന്മാരുടെ ദയനീയഭാവങ്ങളാണ് എതിരേറ്റത്. കേരളത്തിലെ ഒരു സര്‍ക്കാര്‍ സര്‍വകലാശാലയുടെ സൌകര്യം പോലും മുബാറക് ഭരണകൂടം ലോകപ്രശസ്ത ഇസ്ലാമിക സര്‍വകലാശാലയായ അസ്ഹറിന്നു നല്‍കിയിട്ടില്ല. ഏറെ പേരുകേട്ട അസ്ഹര്‍ പള്ളിയില്‍ ജുമുഅഃയില്‍ പങ്കെടുക്കുക ഒരാഗ്രഹമായിരുന്നു. പള്ളിയുടെ ഘനഗാംഭീര്യമാര്‍ന്ന മിമ്പര്‍, അതിന്റെ എട്ടാമത്തെയോ ഒമ്പതാമത്തെയോ പടികളില്‍ കയറിയാണ് ഖത്വീബ് ഖുതുബ നിര്‍വഹിക്കുന്നത്. ബനൂ ഇസ്രാഈലിന്റെ ചരിത്രമുദ്ധരിച്ച് ആനുകാലിക ലോകത്തെ ജൂതസമൂഹത്തെ വിശകലനം ചെയ്യുന്ന ഖുതുബ, അതിസുന്ദരമായ അറബി ഭാഷയില്‍. പക്ഷെ ആ അസ്ഹര്‍ പള്ളി ഡല്‍ഹി ജുമാ മസ്ജിദിനെയാണ് ഓര്‍മിപ്പിച്ചത്. അത്രയും അസൌകര്യങ്ങള്‍. മോഷ്ടാക്കളെ പേടിച്ച് ചെരുപ്പുമായി നടക്കുന്ന നമസ്കാരക്കാര്‍. ജുമുഅഃക്കുശേഷം പള്ളിയില്‍ വിളമ്പുന്ന ഭക്ഷണത്തിന് തിക്കിതിരക്കുന്ന ദരിദ്യ്രര്‍. 1998-ല്‍ മഹാനായ പ്രസിഡണ്ട് ഹുസ്നി മുബാറക് പുതുക്കിപ്പണിതു എന്നെഴുതിവെച്ചിട്ടുണ്ടെങ്കിലും ആ പള്ളിക്ക് ഒരു പരിചരണവും ലഭിച്ചതായി അനുഭവപ്പെട്ടില്ല.
ഇത്തരം ഒരു അസ്ഹര്‍ സംവിധാനത്തില്‍ സര്‍ക്കാറിനുവേണ്ടി ഫത്വയിറക്കിക്കൊണ്ടിരിക്കുന്ന സയ്യിദ് ത്വന്‍ത്വാവിയെപ്പോലുള്ള ശൈഖുല്‍ അസ്ഹര്‍ ഉണ്ടായില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ?
്തുവായിക്കുക. ഇന്ന് അസ്ഹറിനെ ആര്‍ക്കാണു പേടി?
അസ്ഹറിന്റെ മേലധികാരികളില്‍ പലരും ചിന്താപരമായി 'തസ്വവ്വുഫി'ന്റെ കൂടെയാണെന്നു തോന്നി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമില്ലെങ്കിലും, അതവരെ ഇസ്ലാമിന്റെ സാമൂഹിക-രാഷ്ട്രീയ പരിസരങ്ങളില്‍ നിന്ന് നന്നായി അകറ്റിനിര്‍ത്തിയിട്ടുണ്ട്. ശൈഖ് യൂസുഫുല്‍ ഖറദാവിയെപ്പോലുള്ളവരെ അവര്‍ ആദരിക്കുന്നു. പക്ഷെ, അല്‍ ഇഖ്വാനുല്‍ മുസ്ലിമൂനെ ഉള്‍ക്കൊള്ളാന്‍ തയാറല്ല. വഹാബിസത്തോട് കടുത്ത ശത്രുതയുണ്ട്. എന്നാല്‍ ഇമാം മൌദൂദിയോട് ഇമാം ഹസനുല്‍ ബന്നയോടുള്ള വിയോജിപ്പു പോലുമില്ല. പകരം മൌദൂദിയോട്, ഒരു ഇസ്ലാമിക ദാര്‍ശനികനെന്ന മതിപ്പു പുലര്‍ത്തുന്നു.
ഈ പൊതുധാരയില്‍ നിന്നു ഭിന്നമായി അസ്ഹര്‍ പണ്ഡിതന്മാരിലും വിദ്യാര്‍ഥികളിലും ഇഖ്വാന്‍ ചിന്ത പുലര്‍ത്തുന്ന നല്ലൊരു വിഭാഗമുണ്ട്. അവരാണ് പലപ്പോഴും ഗസ്സ സംഭവങ്ങള്‍ പോലുള്ള വിഷയങ്ങളില്‍ എല്ലാ വിലക്കുകളും ലംഘിച്ച് തെരുവിലിറങ്ങുന്നതും പ്രകടനങ്ങള്‍ നടത്തുന്നതും അറസ്റ് വരിക്കുന്നതുമൊക്കെ. ഇഖ്വാന്റെ പ്രവര്‍ത്തനമേഖലകളില്‍ പ്രധാനമാണ് അസ്ഹര്‍ സര്‍വകലാശാല.

ഇഖ്വാന്‍ നേതാക്കളുടെ കൂടെ

ല്‍ ഇഖ്വാനുല്‍ മുസ്ലിമൂന്റെ ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് പോയത് ഒറ്റയ്ക്ക് ടാക്സിയിലാണ്. വാഹനവും സഹായികളുമില്ലാത്തതുകൊണ്ടല്ല. അവര്‍ തന്നെ നിര്‍ദേശിച്ചതായിരുന്നു ടാക്സി യാത്ര. ഇല്ലെങ്കില്‍ തങ്ങള്‍ 'കുറ്റവാളികളാ'വും.

അല്‍ മനിയയിലെ കിംഗ് സ്വാലിഹ് സ്ട്രീറ്റിലെ ഇഖ്വാന്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് തെരഞ്ഞ് ഡ്രൈവര്‍ എന്നെ
അസ്ഹര്‍ സര്‍വകലാശാലയുടെ പാഠ്യരീതികളെയും ഭരണ സംവിധാനങ്ങളെയും പൊളിച്ചെഴുതാന്‍ ഇമാം മുഹമ്മദ് അബ്ദു (1949-1905) ചില ഭഗീരഥ ശ്രമങ്ങള്‍ നടത്തിയതായി പറയാറുണ്ട്. പാഠ്യപദ്ധതിയില്‍ അദ്ദേഹം സമൂലമായൊരു വിപ്ളവം തന്നെ ആഗ്രഹിച്ചിരുന്നു. താങ്കളെ താങ്കളാക്കിയ, അസ്ഹറിനെയാണോ വിമര്‍ശിക്കുന്നതെന്നു ചോദിച്ചപ്പോള്‍, 'ആ അസ്ഹര്‍ എന്റെ മസ്തിഷ്കത്തില്‍ തെറിപ്പിച്ച ചെളി ശുദ്ധീകരിക്കാന്‍ പത്തിലധികം വര്‍ഷമെടുത്തു, എന്നിട്ടും ഞാന്‍ വിചാരിച്ചതുപോലെ അതിനെ ശുദ്ധീകരിക്കാനെനിക്കായിട്ടില്ല' എന്നു ഇമാം പറഞ്ഞത്രെ. ഗവണ്‍മെന്റ് അസ്ഹര്‍ ഭരണത്തില്‍ ഇടപെടുന്നത് നിര്‍ത്തണം എന്നും ഒരിക്കലും അവിടെ വിദേശ സ്വാധീനം അനുവദിക്കരുത് എന്നും മുഹമ്മദ് അബ്ദു ആഗ്രഹിച്ചിരുന്നു. (അല്‍ അഅ്മാലുല്‍ കാമില, ഡോ. മുഹമ്മദ് അമാറ 3/193-195) പക്ഷെ, ഇന്നും അതൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നു. അസ്ഹര്‍ അതിന്റെ പരമ്പരാഗത രീതികളില്‍ നിന്ന് വല്ലാതെയൊന്നും മുന്നോട്ടുപോയില്ല. കാലഘട്ടത്തിന്റെ പണ്ഡിതന്മാരെ സൃഷ്ടിക്കുന്നതിന്ന് കാലാനുസൃതമായ പല മാറ്റങ്ങളെയും അതുള്‍കൊള്ളേണ്ടതായിരുന്നു. പക്ഷെ, അതൊക്കെ ആരെയാണ് അസ്വസ്ഥപ്പെടുത്തുന്നത്? നിസ്സഹായരായ കുറെ മനുഷ്യരെയല്ലാതെ. അസ്ഹറിനെ ഭരിക്കുന്നവര്‍ക്ക് ഇപ്പോഴുള്ളതിനേക്കാള്‍ പുരോഗമിച്ച ഒരസ്ഹറിനെ ആവശ്യമില്ലല്ലോ. മുസ്ലിംകളുടെ ഭാഗത്ത് നിന്ന് പേടിക്കേണ്ട ഘടകങ്ങളെ പരാമര്‍ശിക്കവെ, ശത്രുക്കളാരോ അസ്ഹറിന്റെ പേര് പറഞ്ഞത് ചേര്‍
ത്തുയും കൊണ്ടു കുറെ കറങ്ങി. അവസാനം ജീര്‍ണിച്ച ഒരു ബില്‍ഡിംഗിന്റെ മുന്നില്‍ വണ്ടി നിന്നു. അതിന്റെ മൂന്നാം നിലയിലാണ് ഓഫീസ്. ആകാംക്ഷയോടെ ലിഫ്റ്റില്‍ നിന്നിറങ്ങിയപ്പോള്‍ മുന്നിലെ വാതിലില്‍ ചെറുതായി 'അല്‍ ഇഖ്വാനുല്‍ മുസ്ലിമൂന്‍' എന്നെഴുതിയ ഒരു സ്റിക്കര്‍ കണ്ടു. ഇഖ്വാന്‍ ഹെഡ് ക്വാര്‍ട്ടേഴ്സിന്റെ ഏക നാമ ഫലകം. പുറത്തെങ്ങും ബോര്‍ഡില്ല. അകത്തേക്ക് കടന്നപ്പോള്‍ ഇടുങ്ങിയ മൂന്നു മുറികള്‍. ഈജിപ്തില്‍ 88 പാര്‍ലമെന്റംഗങ്ങളോടെ മുഖ്യ പ്രതിപക്ഷ സ്ഥാനവും എഴുപതിലധികം രാജ്യങ്ങളില്‍ ശാഖകളും പലരാജ്യങ്ങളിലും ഭരണപങ്കാളിത്തവും മുഖ്യപ്രതിപക്ഷ സ്ഥാനവും പാര്‍ലമെന്റംഗങ്ങളും ഹമാസ് പോലുള്ള പോരാട്ട പ്രസ്ഥാനങ്ങളുമൊക്കെയുള്ള, ഇക്കാലഘട്ടത്തിലെ ഇസ്ലാമിക നവോത്ഥാനത്തിന്റെ മുഖ്യ ശില്‍പിയായി രംഗത്തു വരികയും ഇപ്പോഴും നവോത്ഥാനത്തെ മുന്നില്‍ നിന്നു നയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന, ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ബഹുജനപ്രസ്ഥാനത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സ് ഇതുതന്നെയോ എന്നു ഞാനമ്പരന്നു.
ഇഖ്വാന്റെ അല്‍ മുര്‍ശിദുല്‍ ആം മുഹമ്മദ് മഹ്ദി ആകിഫ്, അസി. മുര്‍ശിദ് ഡോ. മുഹമ്മദ് ഹബീബ്, ഇഖ്വാന്‍ നേതാക്കളില്‍ പ്രമുഖനും മുന്‍ എം.പിയുമായ ഡോ. ഉസാമുല്‍ ഉര്‍യാന്‍ എന്നിവരുമായാണ് കൂടിക്കാഴ്ചയൊരുക്കിയിരുന്നത്. കഴിഞ്ഞ ദിവസം, ജയിലുകളിലുള്ള ഇഖ്വാന്‍ സഹോദരന്മാരെ സന്ദര്‍ശിച്ച വിവരം പറഞ്ഞു കൊണ്ടാണ് മുര്‍ശിദ്, മഹ്ദി ആകിഫ് സംസാരിച്ചു തുടങ്ങിയത്. മാധ്യമങ്ങളെ അറിയിക്കാതെ ഒരു സന്ദര്‍ശനം നടത്താമെന്നുവച്ചു. പ്രവര്‍ത്തകര്‍ക്ക് വലിയ ആശ്വാസമായി. നേരത്തെ തന്നെ പലരും ജയിലിലായിരുന്നു. ഗസ്സ പ്രശ്നത്തില്‍ പ്രകടനങ്ങള്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ കുറെ പ്രവര്‍ത്തകരെ പുതുതായി അറസ്റു ചെയ്തിട്ടുമുണ്ട്. പ്രസിഡണ്ട് ഹുസ്നി മുബാറക്കിന്റെ പ്രത്യേക ഉത്തരവുപ്രകാരം ഇഖ്വാനികളെ സൈനിക കോടതിയിലാണ് വിചാരണ ചെയ്യുന്നത്. അതുകൊണ്ട്, നീതിയുടെ പ്രാഥമിക താല്‍പര്യങ്ങള്‍ പോലും അവരുടെ കാര്യത്തില്‍ ദീക്ഷിക്കപ്പെടുകയില്ല.

പത്ര സമ്മേളനം നടത്തി, മുര്‍ശിദ് ഗസ്സ പ്രശ്നത്തില്‍, സിയോണിസ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന അറബ് ഭരണകൂടങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത് ഈ കൂടിക്കാഴ്ചയുടെ തലേ ദിവസമായിരുന്നു. അതിന്റെ അനുരണനമായി കൂടുതല്‍ അറസ്റു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു നേതൃത്വം.
ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമിയുടെ അവസ്ഥയെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് മുര്‍ശിദ് ചോദിച്ചറിഞ്ഞു. ഇമാം മൌദൂദി നേരിട്ട പരീക്ഷണങ്ങളെ അനുസ്മരിച്ചു. എന്നിട്ടുപറഞ്ഞു: "നിങ്ങളുടെ രാജ്യം സന്ദര്‍ശിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. പക്ഷെ എന്തു ചെയ്യാന്‍?''.

മഹ്ദി ആകിഫിന്നും ഡോ. ഹബീബിനും ഡോ. ഉസാമുല്‍ ഉര്‍യാനുമൊന്നും വിദേശയാത്രക്കനുമതിയില്ല. ഹജ്ജിനും ഉംറക്കും പോകാനുള്ള ശ്രമം പോലും അധികൃതര്‍ തടയുകയാണ് പതിവ്.
കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 'പിതാവിനേക്കാള്‍ മോശം' എന്നായിരുന്നു പ്രതികരണം.
ഹമാസിന്റെ മാതൃപ്രസ്ഥാനമായ ഇഖ്വാന്‍, ഗസ്സയുടെ ഭാവിയെ എങ്ങനെയാണ് വിലയിരുത്തുന്നതെന്ന ചോദ്യത്തിന് 'ഗസ്സയില്‍ ഹമാസ് വിജയിക്കുമെന്നു ഞങ്ങള്‍ക്കുറപ്പുണ്ടെ'ന്നായിരുന്നു നേതാക്കളുടെ മറുപടി. ഹമാസ് നേതൃത്വവുമായി നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന അവരുടെ ആത്മവിശ്വാസത്തിനു ഒട്ടും കുറവില്ലായിരുന്നു.

ജമാഅത്തിന്റെ രാഷ്ട്രീയ ചുവടുവയ്പ്

ജമാഅത്തെ ഇസ്ലാമിയുടെ പുതിയ രാഷ്ട്രീയ ചുവടുവെയ്പിനെപ്പറ്റി ഞാന്‍ പറഞ്ഞത്. ഇഖ്വാന്റെ ഇപ്പോഴത്തെ മുഖ്യ മസ്തിഷ്കവും രാഷ്ട്രീയ വിശകലനവിദഗ്ധനുമായ ഡോ. ഉസാമുല്‍ ഉര്‍യാന്‍ പറഞ്ഞു: "താങ്കളുടെ സംഭാഷണത്തില്‍ ആദ്യം പറയേണ്ടത് ഇതായിരുന്നു. വളരെ സ്വാഗതാര്‍ഹമായ തീരുമാനം. ജമാഅത്തെ ഇസ്ലാമി എത്രയോ മുമ്പ് തീരുമാനിക്കേണ്ടതായിരുന്നു ഈ ചുവടുവയ്പ്പ്''. എന്നിട്ടദ്ദേഹം തുടര്‍ന്നു: "നമുക്കു മുന്നോട്ടു പോകാതെ വയ്യ. അമ്പതുകളിലെയും അറുപതുകിലെയും ചിന്തകളില്‍ പ്രസ്ഥാനം ഉടക്കി നില്‍ക്കരുത
സംഭാഷണത്തിന്റെ ഒടുവിലാണ് ഇന്ത്യ
ന്‍
'ഇഖ്വാന് ഈജിപ്തില്‍ വലിയ സ്വാധീനമുണ്ടെന്നും നിലവിലുള്ള തെരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ക്കുപകരം സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടന്നാല്‍ ഇഖ്വാന്‍ വിജയിക്കുമെന്നും സാധാരണ പറയാറുണ്ട്. ഇതു വസ്തുനിഷ്ഠമാണോ?' ഞാന്‍ ചോദിച്ചു. ഡോ. ഹബീബാണ് മറുപടി പറഞ്ഞത്. '444 സീറ്റാണ് ഈജിപ്ഷ്യന്‍ പാര്‍ലമെന്റിലുള്ളത്. അതില്‍, കഴിഞ്ഞ തവണ ഞങ്ങള്‍ മത്സരിച്ചത് 161 സീറ്റില്‍ മാത്രമായിരുന്നു. (തങ്ങള്‍ ഭൂരിപക്ഷം നേടി ഭരണത്തിലെത്താനുദ്ദേശിക്കുന്നില്ല, പകരം പാര്‍ലമെന്റില്‍ സാന്നിധ്യമേ ഉദ്ദേശിക്കുന്നുള്ളൂ എന്ന് ഭരണകൂടത്തെ സ്വാന്തനിപ്പിക്കുന്നതിനാണ് മുഴുവന്‍ സീറ്റിലും മത്സരിക്കാത്തത്). അതില്‍ 88 സീറ്റില്‍ വിജയിച്ചു. 40 സീറ്റില്‍ ഗവണ്‍മെന്റ് വ്യക്തമായ കൃത്രിമം കാണിച്ചു. യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ വിജയിച്ച സീറ്റുകളായിരുന്നു അത്. അപ്പോള്‍, മത്സരിച്ച 161 സീറ്റില്‍ ഫലത്തില്‍ ഇഖ്വാന് 128 സീറ്റ് ലഭിച്ചുവെന്നര്‍ത്ഥം. ഇത്തരം കണക്കുകള്‍ മുമ്പില്‍ വെച്ചുകൊണ്ടാണ് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടന്നാല്‍ ഇഖ്വാന്‍ ഭൂരിപക്ഷം നേടും എന്നു പറയപ്പെടുന്നത്'.
ഇഖ്വാന്റെ സ്വാധീനത്തെക്കുറിച്ചു പറയുമ്പോള്‍ ഈജിപ്ഷ്യന്‍ പൌരന്മാര്‍ ഭൂരിഭാഗവും അതിന്റെ ഘടനയില്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്ന് ഒരിക്കലും അര്‍ത്ഥമില്ല. പകരം ഈജിപ്ഷ്യന്‍ തെരുവുകളെ ഇളക്കുവാന്‍ ഇഖ്വാന് കഴിയും എന്നേ അര്‍ത്ഥമുള്ളൂ. സ്വേഛാധിപത്യ ഭരണകൂടത്തിനു ബദലായി ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് ഇഖ്വാനിലാണ്. 1928-ല്‍ രൂപീകൃതമായി, 1948-ല്‍ നിരോധിക്കപ്പെട്ട ശേഷം ജമാല്‍ അബ്ദുന്നാസിറിന്റെ ഭരണത്തിന്റെ ആദ്യ വര്‍ഷങ്ങളിലും അന്‍വര്‍ സാദാത്തിന്റെ ആദ്യവര്‍ഷങ്ങളിലുമൊഴിച്ച് ഇന്നേവരെയും നിരോധത്തിലാണ് ഇഖ്വാന്‍. 'ഇത്തരമൊരു സാഹചര്യത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുകയും ജനസ്വാധീനം നേടുകയും ചെയ്യുന്നത്?'.
ു ചോദിച്ചപ്പോള്‍ 'ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമാണുള്ളത്, അല്ലാഹു സഹായിക്കാതിരിക്കില്ല എന്ന പ്രതീക്ഷയുണ്ടെന്ന്' മറുപടി. ഹുസ്നി മുബാറക്ക് അനന്തര ഗാമിയായി വാഴിക്കാന്‍ പോകുന്ന മകന്‍ ജമാല്‍ മുബാറ
ഡോ. ഹബീബിന്റെ മറുപടി: അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍, പട്ടണങ്ങളില്‍, ഗ്രാമഗ്രാമാന്തരങ്ങളില്‍ വ്യവസ്ഥാപിതമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. ട്രേഡ് യൂനിയനുകളാണ് ഞങ്ങളുടെ മുഖ്യമായൊരു പ്രവര്‍ത്തന മേഖല. അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും ഫാര്‍മസിസ്റുകളുടെയും എഞ്ചിനീയര്‍മാരുടെയും മാധ്യമപ്രവര്‍ത്തകരുടെയുമൊക്കെ യൂനിയനുകളില്‍ ഇഖ്വാന്‍ പ്രവര്‍ത്തകര്‍ക്കാണ് മേല്‍ക്കൈ. ജനസ്വാധീനം വര്‍ദ്ധിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്കുപകാരപ്പെടുന്ന മുഖ്യമായ വേദികള്‍ അവയാണ്. 'ഭാവിയെക്കുറിച്ച എന്താണ് നിങ്ങളുടെ പ്രതീക്ഷ, നിലവിലുള്ള സാഹചര്യത്തില്‍ ഒരു മാറ്റം പ്രതീക്ഷിക്കാമോ?'. എ
ന്നു
ക്കി. പഴയ വര്‍ത്തമാനങ്ങളെക്കുറിച്ച് പുനര്‍വിചിന്തനങ്ങള്‍ വേണം. വ്യക്തികളുണ്ടാക്കുന്ന നിയമങ്ങളും ഘടനകളും എന്നും നിര്‍ബന്ധമായും പാലിക്കേണ്ടവയാണെന്ന് ധരിക്കരുതെന്ന് ഇമാം ഹസനുല്‍ ബന്ന പറഞ്ഞിട്ടുണ്ട്. പുതിയ കാലഘട്ടത്തിനു പുതിയ ഇജ്തിഹാദ് വേണം. നിങ്ങളുടെ പുതിയ സാഹചര്യങ്ങളെ വിലയിരുത്തി നിലപാടുകള്‍ നിര്‍ദ്ദേശിക്കാന്‍ കഴിയുന്ന, മുജ്തഹിദുകളുള്‍ക്കൊള്ളുന്ന ഒരു സ്ഥിരം സമിതി നിങ്ങള്‍ക്കുണ്ടാവണം. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം വളരെ പ്രധാനമാണ്. എല്ലാ ഇന്ത്യന്‍ പൌരന്മാര്‍ക്കും അതില്‍ അംഗത്വം നല്‍കണം. ഈഗണത്തില്‍ തുര്‍ക്കിയിലെ ഉര്‍ദുഗാന്റെ പരീക്ഷണങ്ങള്‍ നിങ്ങള്‍ പഠിക്കേണ്ടതാണ്. നിങ്ങളുടേതിനു സമാനമായ സെക്കുലരിസമാണല്ലോ അവിടെയുള്ളത്'.
രാഷ്ട്രീയത്തിന്റെ പ്രാധാന്യം വിശദീകരിക്കവെ ഉസാമുല്‍ ഉര്‍യാന്‍ പറഞ്ഞു: ശിയാക്കള്‍ രാഷ്ട്രീയ രംഗത്ത് ഒരുപാട് ഇജ്തിഹാദ് നടത്തിയിട്ടുള്ളവരാണ്. അതവര്‍ക്ക് നന്നായുപകരിച്ചു. അവര്‍ മെനഞ്ഞെടുത്ത 'വിലായതുല്‍ ഫഖീഹ്' സങ്കല്‍പം ഉദാഹരണം. മൂന്നു പതിറ്റാണ്ടായി നിലനില്‍ക്കുന്ന, ഇറാനെപ്പോലുള്ളൊരു രാഷ്ട്രത്തെ നിര്‍മിച്ചെടുക്കാന്‍ അവരുടെ രാഷ്ട്രീയ ഇജ്തിഹാദുകള്‍ സഹായകമായി. മുസ്ലിം മതഗ്രൂപ്പുകള്‍ നാം നടത്തുന്ന പുതിയ ഇജ്തിഹാദുകളില്‍ ബഹളം വെക്കുക സ്വാഭാവികമാണെന്നും പക്ഷെ, അത് ഇജ്തിഹാദ് നടത്താന്‍ നമുക്ക് തടസ്സമായിക്കൂടാ എന്നും ഡോ. ഉസാമുല്‍ ഉര്‍യാന്‍ അടിവരയിട്ടു.
രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതാണു കണ്ടത്.
ഈജിപ്തിലേക്കുള്ള യാത്രയുടെ തൊട്ടുമുമ്പ് ഖത്തറില്‍ വച്ച് ശൈഖ് യൂസുഫുല്‍ ഖറദാവിയെയും ഡോ. അലി ഖറദാഗിയെയും കണ്ടപ്പോഴും, ജമാഅത്ത് മുന്‍കൈയ്യെടുത്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുവാന്‍ തീരുമാനിച്ചതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. വര്‍ധിച്ച ആവേശത്തോടെ 'ഏറെ ശ്ളാഘനീയം' എന്നാണ് ഇരുവരും വിശേഷിപ്പിച്ചത്. മുസ്ലിം മതസംഘടനകള്‍ വിശിഷ്യാ, സലഫികള്‍ എതിര്‍പ്പുമായി രംഗത്തുവന്നു കഴിഞ്ഞുവെന്നു പറഞ്ഞപ്പോള്‍ ശൈഖ് ഖറദാവി പറഞ്ഞു: അവര്‍ കുവൈത്തിലും ബഹ്റൈനിലുമൊക്കെ അങ്ങനെത്തന്നെയായിരുന്നു. എന്നാല്‍ പിന്നീട് നിലപാടുമാറ്റി ഇസ്ലാമിസ്റുകള്‍ക്കൊപ്പം ചേര്‍ന്ന് സജീവമായി

പുതിയ പാര്‍ട്ടി ജനക്ഷേമത്തിനായിരിക്കണം പ്രാധാന്യം നല്‍കേണ്ടതെന്നും, പേരില്‍ അതിന്റെ സൂചനകളുണ്ടാകണമെന്നും ഡോ. അലി ഖറദാഗി നിര്‍ദേശിച്ചു.

No comments:

Post a Comment